ഞാൻ മരിച്ചാൽ..
ഞാൻ മരിച്ചാൽ നീ എന്നെയോർത്തു കരയുമോ?
കൈകളിൽ ഞാൻ നീട്ടിവരച്ച മൈലാഞ്ചി ചുമപ്പ്
അപ്പോഴേക്കും നീലിച്ചുണ്ടാവും..
നീയുമായി കലഹിച്ച നാവ്,
വരണ്ടുണങ്ങി അനക്കമറ്റിരിക്കും.
കരിപുരാളാത്ത കണ്ണുകൾ മേൽക്കൂര
നോക്കി കിടന്ന ഉറങ്ങാത്ത രാവുകളെ പോലെ
ഒരു കണ്ണീർപാട് മാത്രം ബാക്കി വയ്ക്കും !
ഒരിക്കൽ പോലും നീ കേൾക്കാൻ തുനിയാഞ്ഞ
ഹൃദയത്തുടിപ്പ്, നിനക്ക് വേണ്ടി ഇനിമിടിക്കില്ലലോ
എന്നോർത്ത് സങ്കടപ്പെടും !
വെട്ടിയോതുക്കിയ നഖങ്ങളിലെ വെളുത്തപുള്ളികൾ
കോടി പുതപ്പിച്ചവർക്ക് നന്ദി പറയും.
വിരലുകളാൽ നീ ഞെരടിയ മുലകണ്ണിൽ
കെട്ടിനിന്ന പാൽ അപ്പോഴും പിൻവിളിക്കുന്നുണ്ടാകും..
ഓടി കൊതി തീരാത്ത കാലുകൾ കൊലുസ്സിൽ
ശ്വാസമറ്റ് വിറങ്ങലിക്കും.
എല്ലാവരും പോയിക്കഴിഞ്ഞു നീറിപുകയുന്ന
ചാരം ഒരു തെങ്ങിന് വളമാവുമ്പോൾ,
ഒരു കുരുമുളക് തൈ കൂടി നടണം !
ഞാറ്റുവേല കുളിരിനു ഒരിത്തിരി എരിവ് വേണം !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ